BREAKING NEWS
latest

728x90

header-ad

468x60

header-ad

International

International
Showing posts with label Latest. Show all posts
Showing posts with label Latest. Show all posts

അകപ്പെട്ട് പോയവരുടെ കഥ " കാടകം " മാർച്ചിൽ റിലീസ്; ജയിൻ ക്രിസ്റ്റഫറാണ് സംവിധായകൻ

കൊച്ചി: ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ്‌ ചെറുകര നിർമ്മിച്ച്, ഗോവിന്ദൻ നമ്പൂതിരി സഹ നിർമാതാവായി, ജയിൻ ക്രിസ്റ്റഫർ സംവിധാനവും,ക്യാമറയും നിർവഹിക്കുന്ന പുതിയ ചിത്രം 'കാടകം ' വരുന്നു. സിനിമ മാർച്ച് ആദ്യവാരം റിലീസ് ചെയ്യും. 2002-ൽ ഇടുക്കിയിലെ മുനിയറയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയണ് ചിത്രത്തിന്റ കഥയൊരു ക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന. ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കൾ അവർ നേരിടുന്ന പ്രതിസന്ധികൾ, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങൾ തുടങ്ങിയ പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്, മലയാളത്തിലെ അപൂർവം സർവ്യവൽ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു യഥാർത്ഥ സംഭവത്തിന്റെ ദ്രശ്യവിഷ്കാരമാണ് ഈ സിനിമ എന്ന് സംവിധായകൻ ജയിൻ ക്രിസ്റ്റഫർ പറഞ്ഞു. സംഭവബഹുലമായ ഒരു അതിജീവനത്തിന്റെ കഥയാണ് കാടകം പറയുന്നത്. അമ്പൂരി, തെന്മല, റാന്നി, വണ്ടിപെരിയാർ, ചുങ്കപ്പാറ, ഇടുക്കി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പൂർത്തിയായ കാടകത്തിൽ കഥാപാത്രങ്ങളായി ജീവിച്ചത് രാജ്യത്തെ പ്രമുഖ തിയേറ്റർ ആർട്ടിസ്റ്റുകളാണ്. ഡോ. രതീഷ് കൃഷ്ണ, ഡോ:ആരോമൽ, റ്റി. ജോസ്ചാക്കോ,ഗോവിന്ദൻ നമ്പൂതിരി, മനു തെക്കേടത്ത്, അജേഷ് ചങ്ങനാശേരി, ഷിബു, ശ്രീരാജ്,ജോസ് പാലാ,നന്ദന, ടിജി ചങ്ങനാശ്ശേരി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. അന്തർദേശീയ ചലച്ചിത്രമേളകളിൽ ചിത്രം പങ്കെടുക്കാനാരുങ്ങുകയാണ്.

അടുത്ത മണിക്കൂറിൽ ഈ ജില്ലകളിൽ മഴ; പുതുവർഷം മഴ നനയാതെ ആഘോഷിക്കാം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. 
ന്യൂ ഇയർ ദിവസവും സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല. അതേസമയം ചില ജില്ലകളിൽ നേരിയ മഴയ്ക്ക് ഇന്ന് സാധ്യതയുണ്ട്. ശബരിമലയിൽ നേരിയതോ മിതമായതോ ആയ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നിമിഷപ്രിയയുടെ മോചന സാധ്യത അടഞ്ഞിട്ടില്ല; അന്തിമ തീരുമാനം തലാലിന്‍റെ കുടുംബത്തിന്‍റേതെന്ന് സർക്കാർ വൃത്തങ്ങൾ.

നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ. കൊല്ലപ്പെട്ട തലാലിൻറെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടത് ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 
ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും വ്യക്തമാക്കി. യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ വാർത്ത വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചുവെന്നും ദയാഹർജി തള്ളിക്കളഞ്ഞു എന്നുമുള്ള വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഒരു മാസത്തിനുള്ളിൽ നടപ്പാക്കും എന്ന സൂചനയും പുറത്തുവന്നിരുന്നു. യെമൻ പ്രസിഡന്റാണ് വധശിക്ഷയ്ക്ക് അനുമതി നൽകിയത്. അതേസമയം നിമിഷപ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ അസാനിച്ചിട്ടില്ലെന്ന് യെമനിൽ നിമിഷയുടെ മോചനത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമങ്ങൾ തുടരുമെന്നും ഒരു ഇന്ത്യക്കാരിയ യെമൻ മണ്ണിൽക്കിടന്നു മരിക്കാതിരിക്കാൻ, അവസാനം വരെ പ്രവർത്തിക്കുമെന്നും സാമുവൽ ജെറോം പറഞ്ഞു. 

2017ലാണ് യെമൻ പൗരൻ കൊല്ലപ്പെട്ടത്. 2018 ല്‍ വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷപ്രിയയുടെ മോചനത്തിനായി ഇനി മുന്നിലുള്ള ഏക വഴി. നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്. വധശിക്ഷയ്ക്കെതിരായ അപ്പീൽ 2022ൽ തള്ളിയിരുന്നു. വധശിക്ഷ പരമോന്നത കോടതി കഴിഞ്ഞ വ‌ർഷം ശരിവെയ്ക്കുകയും ചെയ്തിരുന്നു.

നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും; ടിവി പ്രശാന്തൻ്റെ പരാതി വ്യാജം.

വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലൂടെയാണ് ഓഫീസിന്റെ വിശദീകരണം. ഇരിക്കൂർ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ നൽകിയ അപേക്ഷക്കാണ് മറുപടി നൽകിയിരിക്കുന്നത്. മുൻപ് നൽകിയ അപേക്ഷയിൽ കൃത്യമായ കാലയളവ് രേഖപ്പെടുത്തിയിട്ടില്ലാത്ത കാരണം പറഞ്ഞ് നിരസിച്ചിരുന്നു. 
നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പരാതിക്കത്തിലെ ഒപ്പിലെ വ്യത്യാസങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് ഇത് തെളിയിച്ചത്. എഡിഎമ്മിനെതിരെ പ്രശാന്ത് നൽകിയതെന്ന പേരിൽ പ്രചരിച്ച പരാതി വ്യാജമെന്ന് തെളിയിക്കുന്ന സുപ്രധാന രേഖ പുറത്തുവന്നതിന് പിന്നാലെ മന്ത്രി കെ.രാജൻ ഉൾപ്പെടെ പ്രതികരിച്ചിരുന്നു. 

അതേ സമയം തെളിവുകൾ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ തീർപ്പുമായി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി. കുടുംബം ആവശ്യപ്പെട്ടതെല്ലാം പ്രോസിക്യൂഷൻ പരിഗണിക്കുന്നുണ്ട് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജി തീർപ്പാക്കിയത്. 
കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പോലീസ് റിപ്പോർട്ട് നൽകിയെന്ന് കോടതി അറിയിച്ചു.

മൻമോഹൻ സിങ്ങിന് ആദരം: സംസ്ഥാനത്തും ഒരാഴ്ച ഔദ്യോഗിക ദുഃഖാചരണം, പരിപാടികൾ റദ്ദാക്കി

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിനോടുള്ള ആദരസൂചകമായി കേരളത്തിലും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
 ഡിസംബർ 26 മുതൽ ജനുവരി 1 വരെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം തുടരുമെന്ന് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. രാജ്യത്താകമാനം ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. 

ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്ന ഒരാഴ്ച കാലയളവിൽ സംസ്ഥാന സർക്കാറിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് സ്ഥിരമായി ദേശീയ പതാക സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതിന് ജില്ലാകളക്ടർമാർക്ക് ഉത്തരവിലൂടെ നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

നേരത്തെ കേന്ദ്ര സർക്കാർ ഏഴു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.ആദരസൂചകമായി സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ കോൺഗ്രസ് പാർട്ടിയുടെ എല്ലാ പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയതായി പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.

എംവി ഗോവിന്ദന്റെ കാര്‍ അപകടത്തിൽ പെട്ടു; ആർക്കും പരിക്കില്ല

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാഹനം വച്ച് അപകടത്തിൽ പെട്ടു. തിരുവനന്തപുരം തിരുവല്ലം പാലത്തിൽ വെച്ചാണ് സംഭവം. നിയന്ത്രണം തെറ്റി എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
കോവളത്ത് നടക്കുന്ന സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു അദ്ദേഹം. 

പെട്ടെന്ന് സഡൺ ബ്രേക്കിട്ട കാറിന് പിന്നിൽ ഓട്ടോ ഇടിച്ച് കാര്‍ മുന്നോട്ടു നീങ്ങി. ഇത് എംവി ഗോവിന്ദൻ സഞ്ചരിച്ച കാറിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കാറിന്റെ മുൻ ഭാഗത്തെ കേടുപാടുകളുണ്ട്. എന്നാൽ മൂന്ന് വാഹനങ്ങളിലേയും യാത്രക്കാര്‍ക്ക് പരിക്കില്ല.

എയർ ലിഫ്റ്റിങ്ങിന് പണം ചോദിച്ചതിനെ വിമർശിച്ച് ഹൈക്കോടതി; 132 കോടിയുടെ ബില്ലിൽ വയനാടിന് ചെലവായത് 13 കോടി മാത്രം.

ദുരന്തവേളയിലെ എയര്‍ലിഫ്റ്റിംഗിന് പണം ചോദിച്ച കേന്ദ്ര സര്‍ക്കാരിനെ നീക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി. കേന്ദ്രം ചോദിച്ച 132.62 കോടി രൂപയില്‍ 13 കോടി മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ചെലവായതെന്നും 8 വര്‍ഷം മുന്‍പ് വരെയുള്ള ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയതെന്നും കോടതി ചോദിച്ചു. വയനാട് ദുരന്തത്തില്‍ ചെലവായ തുക സമ്പന്ധിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയെന്ന് കേരളം അറിയിച്ചെങ്കിലും കത്ത് ലഭിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി.
ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ ദുരന്തമുഖത്ത് കേന്ദ്ര സഹായത്തിന് കേരളം 132.62 കോടി രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കത്ത് നല്‍കിയിരുന്നു. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് കത്ത് ഹൈക്കോടതിയിലെത്തിയത് കേന്ദ്രം സമര്‍പ്പിച്ച ബില്ലുകളില്‍ 13 കോടി രൂപ മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്ത സമയത്ത് ചെലവായത്. ബാക്കി തുക 8 വര്‍ഷം മുന്‍പ് വരെ നടന്ന ദുരന്തങ്ങളിലെ സഹായത്തിനും കൂടി ചേര്‍ത്താണ്. ആദ്യ ബില്ല് 2006ലെ ദുരന്തത്തിന്‍റെതാണ്. ഇതെല്ലാം ഇപ്പോഴെങ്ങനെയാണ് കടന്നുവന്നതെന്നും ഈ സമയത്താണോ എല്ലാ ബില്ലുകളും ഒരുമിച്ച് നല്‍കുന്നതെന്ന കോടതി കേന്ദ്രത്തോട് ചോദിച്ചു. 132 കോടി കേന്ദ്രത്തിലേക്ക് അടയ്ക്കുന്നതിന് പകരം ഇപ്പോള്‍ പൂര്‍ത്തിയാക്കേണ്ട അടിയന്തര ആവശ്യങ്ങള്‍ക്ക് ചെലവിട്ടൂടെ എന്നും കോടതി ചോദിച്ചു. ഇതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് എത്ര തുക ചെലവിട്ടു എന്നും ബാക്കി എത്രയുണ്ടെന്നുമുള്ള വിശദമായ കണക്ക് കോടതി നിര്‍ദേശപ്രകാരം കേന്ദ്രത്തിന് കൊടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്ത് കോടതിയില്‍ ഹാജരാക്കി. ഇതനുസരിച്ച് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര തുക നല്‍കാനാകുമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ ഔദ്യോഗികമായി കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. ഒടുവില്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ഇന്ന് തന്നെ കേന്ദ്രത്തിന് കത്തയക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അവധിക്ക് ശേഷം ജനുവരി 10ന് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

മുല്ലപ്പെരിയാർ: ജലനിരപ്പ് ഉയർത്തുമെന്ന പ്രസ്താവന എന്ത് അടിസ്ഥാനത്തിൽ? തമിഴ്നാടിനെതിരെ മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്‍റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് ജലവിഭവ ശേഷി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
 നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസിൽ എന്ത് അടിസ്ഥാനത്തിലാണ് തമിഴ്നാട് ജലനിരപ്പ് ഉയർത്തുമെന്ന രീതിയിലുളള പ്രതികരണം നടത്തുന്നതെന്നതിൽ വ്യക്തതയില്ല. 142 അടിയിൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറിൽ നിലവിലുള്ളത്. പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അതിനുള്ള ഒരുതരത്തിലുള്ള ആലോചന പോലുമില്ലെന്നും മന്ത്രി വ്യക്തമാക്കി. 
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നായിരുന്നു തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ.പെരിയസാമിയുടെ പ്രഖ്യാപനം. തമിഴ്നാടിന്റെ സ്വപ്നം ഡിഎംകെ സർക്കാർ യാഥാർത്ഥ്യമാക്കുമെന്നും പെരിയസാമി പറയുന്നു. അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി 10 വർഷമായി 142 അടിയിൽ തുടരുകയല്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു മറുപടി. തേനിയിൽ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

ചീനി മരം മന്ദിരം പടി പാണപിലാവ് റോഡ് മുൻ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു

ചീനി മരം മന്ദിരം പടി പാണപിലാവ് റോഡ് മുൻ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു.
ബിനു നിരപ്പേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വി ടി മാത്യു വെമ്പാലയിൽ,ശ്രീധരൻ കാഞ്ഞിരക്കാട്ട്, ഗോപി കാരിക്കോട്ട്, പ്രശാന്തൻ കളത്തിൽ, മേരിക്കുട്ടി ജോസഫ് കരോട്ട് പുതിയത്, ജോയി തേക്കിൻ കൂട്ടം, ജേക്കബ് ഇടയാടിയിൽ,സജി പുതിയത്ത്, സിബി നെടിയ മുറിയിൽ, ഷിനു വെമ്പാലയിൽ,അജിലാൽ കാരമുള്ളിൽ, രമേശൻ കരികിലാമറ്റം, വർഗീസ് അമ്പാട്ടുപറമ്പിൽ,മധു പുതുപ്പറമ്പിൽ, ഷിബു അമ്മനത്ത്, എബ്രഹാം നെടിയ മുറിയിൽ, സുരേഷ് വെളിയംകുന്നേൽ അനിൽ പന്നാംകുഴിയിൽ പ്രസംഗിച്ചു.

സ്വി​ഗ്ഗിക്ക് കാത്തിരിക്കേണ്ട; ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ ഭക്ഷണം വിതരണം ചെയ്യില്ല, അനിശ്ചിതകാല പണിമുടക്ക്

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സംവിധാനമായ സ്വിഗ്ഗിയിലെ തൊഴിലാളികൾ അനിശ്ചിത കാല പണിമുടക്ക് തുടങ്ങി. ശമ്പള വര്‍ധന ഉൾപ്പെടെ തൊഴിലാളികൾ നാളുകളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ മാനേജ്മെന്‍റ് അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
 പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് സൊമാറ്റോയിലെ തൊഴിലാളികൾ ഇന്ന് സൂചന പണിമുടക്കും നടത്തുന്നുണ്ട്. 
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിയ തൊഴിലാളികൾ തിരുവനന്തപുരത്ത് ഇന്‍സ്റ്റാ മാർട്ടിന് മുന്നിൽ ധർണ നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യൂണിയനുകൾ മാനേജ്മെന്‍റിന് കത്ത് നൽകിയിരുന്നു. പക്ഷേ ഒന്നും അംഗീകരിക്കാൻ മാനേജ്മെന്‍റ് തയ്യാറായില്ല. ശമ്പളം വ‍ധിപ്പിക്കുക, ഫുൾടൈം ജോലി ചെയ്യുന്നവര്‍ക്ക് മിനിമം ഗാരണ്ടിയായി 1250 രൂപ നല്‍കുക, ലൊക്കേഷൻ മാപ്പിൽ കൃത്രിമം കാട്ടുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ ഇനി ഭക്ഷണം വിതരണം ചെയ്യില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; അപകട മേഖലയിൽ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന

ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവയ്ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കും. 
അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ്-സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു. അപകട മേഖലയിൽ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന നടത്തും. 
കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കുമെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു. ബോധവൽക്കരണ പരിപാടിയും നടത്തും. അതേസമയം, എഐ ക്യാമകൾ സ്ഥാപിക്കാത്ത റോഡുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഐജി ട്രാഫിക്കിന് നിർദ്ദേശം നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗത്തിലാണ് തീരുമാനം. സംസ്ഥാത്ത് അടുത്തിടെ വാഹന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുന്നത്.

വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാട് , എല്ലാ വിഭാഗം ജനങ്ങളോടുമുളള സ്നേഹനിർഭരമായ ഇടപെടൽ, മനുഷ്യത്വപരമായ കരുതലും ചേർത്തു പിടിക്കലും... ഏവർക്കും പ്രിയപ്പെട്ട മുജീബിനെപ്പറ്റി - ജയിംസ് പി സൈമൺ

എരുമേലിക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ആരെന്ന് ചോദിച്ചാൽ എല്ലാവരും ഒന്നിച്ച് പറയും മുജീബ് റഹ്മാനെന്ന്. ഇന്ന് രാവിലെ നിര്യാതനായ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവും സി പി എം നേതാവുമായിരുന്ന മുജീബ് റഹ്മാനെ പറ്റി പറഞ്ഞിട്ടും പറഞ്ഞിട്ടും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും മതിയാവുന്നില്ല. അത്രമേൽ നന്മ നിറഞ്ഞവനും മികച്ച സംഘാടകനുമായിരുന്നു മുജീബ്. എരുമേലിക്കാരുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസുകളിലും അനുസ്മരണ പോസ്റ്റുകളിലും അവർ എത്ര മാത്രം മുജീബിനെ സ്നേഹിച്ചിരിന്നൂന്ന് മനസ്സിലാകും. മണിമല ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ജയിംസ് പി സൈമണിൻ്റെ അനുഭവക്കുറുപ്പ് ചുവടെ :- പ്രിയപ്പെട്ട സഖാവ് മുജീബ് അണ്ണൻ യാത്രയായി ...... 1989 ൽ പ്രീഡിഗ്രി വിദ്യാർത്ഥിയായി ഞാൻ റാന്നി സെൻ്റ് തോമസ് കോളേജിൽ എത്തുമ്പോൾ ആ ക്യാമ്പസിലെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ പ്രധാന പതാകവാഹകരിൽ ഒരാളായി എൻ്റെ സീനിയർ ബാച്ചിൽ മുജീബ് അണ്ണൻ ഉണ്ടായിരുന്നു...... എരുമേലിയിൽ നിന്നും റാന്നിക്ക് വരുന്ന ലെജിൻ ബസ്സിലെ സ്ഥിരം യാത്രക്കാരായിരുന്നു ഞങ്ങൾ ...... ബസ്സിൻ്റെ ഡോറിനോട് ചേർന്ന് സൈഡ് സീറ്റിൽ നിറഞ്ഞ ചിരിയുമായി മുജീബണ്ണൻ ഉണ്ടാകുമായിരുന്നു..... മുക്കടയിൽ നിന്നും ബസ്സിനുള്ളിൽ കയറിപ്പറ്റുന്നതിന് മുമ്പ് തന്നെ പുസ്തകവും, ഭക്ഷണപ്പൊതിയുമൊക്കെ സൈഡ് സീറ്റിലിരിക്കുന്ന മുജീബണ്ണനെ ഏൽപ്പിക്കും..... ഇങ്ങനെ എട്ടോ പത്തോ പേരുടെ ലഗേജും മടിയിൽ വച്ചുകൊണ്ടാവും അദ്ദേഹത്തിൻ്റെ യാത്ര.....
ഇതിനിടയിൽ വാതോരാത്ത വർത്തമാനങ്ങളും ...... ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളെക്കുറിച്ചുമുള്ള ഗൗരവ ചർച്ചകളാൽ മുഖരിതമാകുമായിരുന്നു ആ ബസ്സും അതിലെ അന്തരീക്ഷവുമെല്ലാം ..... ഒടുവിൽ അഭിപ്രായങ്ങളെല്ലാം സമുന്വയിപ്പിച്ച് ഇടതുപക്ഷത്തിനനുകൂലമാക്കി മാറ്റുന്ന ഒരു പ്രത്യേക മെക്കനിസം വർക്ക് ഔട്ട് ചെയ്യിക്കാൻ അദ്ദേഹത്തിനറിയാമായിരുന്നു ആ യാത്രകളെല്ലാം ഇപ്പോഴും അത്രയ്ക്ക് പ്രിയപ്പെട്ടവയായി എൻ്റെ മനസിൽ നിറഞ്ഞുനിൽക്കുന്നു..... ആ അദ്ധ്യയന വർഷം SFI യുടെ നേതൃത്വത്തിൽ തുടർച്ചയായ ദിവസങ്ങളിൽ നടന്ന 96 നാൾ നീണ്ടു നിന്ന സമരം..... ആശയ പ്രചരണങ്ങൾ,സംഘർഷങ്ങൾ, ..... എല്ലാറ്റിനും നേതൃനിരയിൽ മുജീബ് അണ്ണൻ ഉണ്ടായിരുന്നു...... ക്യാമ്പസ് വിട്ടതിനു ശേഷം, തുടർപഠനത്തിനായി മറ്റൊരിടത്തേക്ക് ...... പിന്നീട് തിരികെ എത്തി തൻ്റെ പിതാവ് നടത്തിവന്ന പലചരക്ക് കട ഏറ്റെടുത്ത് നടത്തൽ..... CPIM ൻ്റെ ഭാഗമായി നിന്ന് എരുമേലിയിൽ നടത്തിയ രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങൾ ...... വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാട് , എല്ലാ വിഭാഗം ജനങ്ങളോടുമുളള സ്നേഹനിർഭരമായ ഇടപെടൽ, മനുഷ്യത്വപരമായ കരുതലും ചേർത്തു പിടിക്കലും...... വ്യാപാരി സംഘടനാ രംഗത്തെ ത്യാഗോജ്വല പ്രവർത്തനങ്ങൾ. സംഭവബഹുലമെങ്കിലും ആ ജീവിതം എരുമേലിയുടെ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ ശാന്ത സുന്ദരമായി ഇങ്ങനെ ഒഴുകിയിരുന്നു..... ഇടയ്ക്കെപ്പോഴോ പിടികൂടിയ രോഗം തന്നെ കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോഴും വേദനയടക്കി.... അപാരമായ മനസാന്നിദ്ധ്യവുമായി ഒരു തിരിച്ചുവരവിനായി പരമാവധി പരിശ്രമിച്ച മുജീബണ്ണൻ തന്നെ സ്നേഹിച്ചവരെയെല്ലാം കണ്ണീരിലാഴ്ത്തി കടന്നുപോയിരിക്കുന്നു.....
വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലം മുതൽ ആരംഭിച്ച മൂന്നരപ്പതിറ്റാണ്ടു നീണ്ടുനിന്ന ഞങ്ങളുടെ ഊഷ്മളമായ ആത്മബന്ധത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്..... ഇന്ന് രാവിലെ അദ്ദേഹത്തിൻ്റെ ദേഹവിയോഗവാർത്തയറിഞ്ഞ് വീട്ടിലെത്തി ആ ചേതനയറ്റ മുഖത്തേക്ക് നോക്കുമ്പോൾ പറയാൻ ചിലതെല്ലാം ബാക്കി വച്ചിരുന്നോ..... അടുത്തെങ്ങും കണ്ടുമുട്ടാൻ കഴിയാത്തതിൻ്റെ പരിഭവം ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ........ ഓർമ്മകളുടെ വേലിയേറ്റം....... വല്ലാത്ത സങ്കടം ...... ഇനി എരുമേലിയിൽ എത്തുമ്പോൾ മുജീബണ്ണൻ്റെ കടയിൽ നിറഞ്ഞ ചിരിയുമായി അദ്ദേഹമുണ്ടാവില്ലല്ലോ..... അത്യന്തം ഹൃദയവേദനയോടെ...... പ്രിയ സഖാവിന് അന്ത്യാഭിവാദനങ്ങൾ...

കണമല - തുലാപ്പള്ളി ഭാഗത്ത് പമ്പയാറ്റിൽ അജ്ഞാത മൃതദേഹം

എരുമേലി: തുലാപ്പള്ളി ആലപ്പാട്ട് ഭാഗത്ത് പമ്പയാറ്റിൽ അജ്ഞാത മൃതശരീരം. എകദേശം 50 വയസ് തോന്നിക്കുന്ന മധ്യവയസ്ക്കൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പമ്പ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദ്ദേഹം. നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്.
പമ്പയിൽകുളിക്കുവാൻ ഇറങ്ങിയ അന്യസംസ്ഥാന ഭക്തരാരെങ്കിലും കുത്തൊഴുക്കിൽ പെട്ട് അപായത്തിലായതാകാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ അതിശക്തമായ മഴയിൽ മറ്റെവിടെ നിന്നെങ്കിലും ഒഴുകി മൃതദേഹം ഒഴുകി എത്തിയതാണോയെന്നും സംശയിക്കുന്നു.

എരുമേലി തോട്ടുവായിൽ കരുണാകരൻ നിര്യാതനായി

എരുമേലി: പേരൂർത്തോട് തോട്ടുവായിൽ കരുണാകരൻ (86) നിര്യാതനായി. ഭാര്യ പരേതയായ തങ്കമ്മ റാന്നി വലിയകാവ് പൂവത്തൂർ കുടുംബാംഗമാണ്.
മക്കൾ : സുഷമ(ബാംഗ്ലൂർ ), സുജാത(കുമളി ),ഷാജി മരുമക്കൾ: ദിവാകരൻ, മോഹനൻ, വിജി. സംസ്ക്കാരം:ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3-ന് പേരൂർത്തോട്ടിലെ വീട്ടുവളപ്പിൽ

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു.അട്ടിവളവിൽ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ മൂന്ന് പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ എരുമേലി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മോട്ടർ വാഹന വകുപ്പിൻ്റെ പെട്രോളിങ് സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്

എസ് എൻ ഡി പി ചേനപ്പാടി ശാഖായോഗം നേതൃത്വ ശില്പശാല ശനിയാഴ്ച

എരുമേലി: എസ്.എൻ.ഡി.പി യോഗം ചേനപ്പാടി 53-ാം നമ്പർ ശാഖാ യോഗത്തിലെ നേതൃത്വ പരിശീലനവും ശില്പശാലയും ശനിയാഴ്ച വൈകിട്ട് 6 .30ന് ശാഖാ ഹാളിൽ വച്ച് പ്രസിഡന്റ് ബിനു കൂവക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ നടക്കും. ശില്പശാല എരുമേലി എസ്.എൻ.ഡി.പി. യൂണിയൻ കൺവീനർ പി. എസ്. ബ്രഷ്നേവ് ഉദ്ഘാടനം നിർവഹിക്കും.
കുടുംബയോഗങ്ങൾക്കുള്ള മാർഗ്ഗനിർദേശവും പരിശീലനവും ശ്രീമദ് ഗുരുപ്രകാശം സ്വാമികൾ (ശിവഗിരി മഠം) നൽകുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്യും. യൂണിയൻ കൗൺസിലർ ഷിൻ ശ്യാമളൻ സംഘടനാ സന്ദേശം നൽകും. സെക്രട്ടറി ഷിബു മുപ്പതിൽ സ്വാഗതം ആശംസിക്കും. പി.കെ രാജൻ കൃതജ്ഞത അർപ്പിക്കും

കടന്നൽ കൂട്ടത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റ് 6 പേർ ആശുപത്രിയിൽ

എരുമേലി : തൂങ്കുഴിപ്പടി ഭാഗത്ത് വ്യാഴാഴ്ച രാവിലെ റബ്ബർ ടാപിംഗിനിടെയാണ് വെൺകുറിഞ്ഞി തോട്ടുവായിൽ ശിവപ്രസാദ് (65) ഉഷാശിവപ്രസാദ് (60) എന്നിവർക്ക് സാരമായി പരുക്കേറ്റത്. കടന്നൽ കൂട്ടത്തിൻ്റെ ആക്രമണത്തിൽ പെട്ട ഇരുവരുടേയും നിലവിളി കേട്ടെത്തിയ അയൽവാസിയായ ചെങ്ങാട്ട് വീട്ടിൽ സൂരജ് 
എന്ന യുവാവിൻ്റെ സമയോചിതമായ രക്ഷാപ്രവർത്തനമാണ് അവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
തൊട്ടടുത്ത തോട്ടിൽ കുളിക്കാനെത്തിയ സൂരജ് ഇരുവരുടേയും തലയിൽ കൂടി തുണിയിട്ട് മൂടി തോട്ടിലെത്തിച്ച് വെള്ളത്തിൽ മുങ്ങിപ്പൊങ്ങി നില്ക്കാൻ സഹായിച്ചു. ശിവപ്രസാദിന് 52-ഓളം കടന്നൽ കുത്തുകൾ തലയിലും മുഖത്തുമായി ഏറ്റിരുന്നു. ഉഷാ ശിവപ്രസാദിന് 15 ഓളം കടന്നൽ കുത്തുകളും കിട്ടി. അവശരായ ഇരുവരേയും കാറിൽ കയറ്റി അതിവേഗം എരുമേലി ഗവൺമെൻ്റ് ആശുപത്രിയിലും തുടർന്ന് നില വഷളായതിനെ തുടർന്ന് 26-ാം മൈൽ മേരി ക്യൂൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് ശിവ പ്രസാദിനെ അത്യാഹിത വിഭാഗത്തിൽ നിന്നും റൂമിലേക്ക് മാറ്റിയത്. രക്ഷാപ്രവർത്തനത്തിനെത്തിയ സൂരജിനും കൂടെ എത്തിയ സൂരജിൻ്റെ സ്ക്കൂൾ വിദ്യാർത്ഥിയായ മകനും കടന്നൽ കുത്തേറ്റു.
കഴിഞ്ഞ ദിവസം മുണ്ടക്കയം പാക്കാനത്ത് കടന്നൽ കുത്തേറ്റ് അമ്മയും മകളും മരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ തൂങ്കുഴിപ്പടി വഴി സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മണിപ്പുഴ മത്തായി (52)ക്കും വെൺകുറിഞ്ഞി ശ്രീകുമാറി (45 )നും കടന്നൽ കുത്തേറ്റു.ഇരുവരും എരുമേലി ഗമണമെൻ്റ് ആശുപത്രിയിൽ ചികിത്സ തേടി. വനം വന്യജീവിവകുപ്പിനെ ഇക്കാര്യങ്ങൾ അറിയിച്ചെങ്കിലും മേൽ നടപടികളൊന്നും ഉണ്ടായിട്ടില്ല.

ദിവ്യാ ശ്രീധറിൻ്റെ കാത്ത് കാത്തിരുന്നൊരു കല്യാണം ഇതാ യൂട്യൂബിൽ

ദിവ്യാ ശ്രീധറിൻ്റെ കാത്ത് കാത്തിരുന്നൊരു കല്യാണം ഇതാ യൂട്യൂബിൽ ക്രിസ് വേണുഗോപാലിനെ കല്യാണം കഴിച്ച് സോഷ്യൽ മീഡിയയിൽ താരമായ സിനിമാ സീരിയൽ നടി ദിവ്യാ ശ്രീധറിൻ്റെ "കാത്ത് കാത്തിരുന്നൊരു കല്യാണം"ഇതാ ഇപ്പോൾ യൂട്യൂബിൽ കാണാം. ചെറുകര ഫിലിംസിൻ്റെ ബാനറിൽ കഥ - സംവിധാനം ജയ്ൻ ക്രിസ്റ്റഫർ നിർവ്വഹിച്ച സാമൂഹ്യ യാഥാർത്ഥ്യങ്ങൾ പറയുന്ന സിനിമ ഇന്ന് മുതൽ യൂട്യൂബിൽ ലഭ്യമാണ്.തിരക്കഥയും സംഭാഷണവും നന്ദൻ്റേതാണ്. 2023 ഡിസമ്പർ 15 മുതൽ 28 ദിവസം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം നടത്തി പ്രേക്ഷക പ്രശംസ നേടിയ സിനിമയാണ് കാത്ത് കാത്തിരുന്നൊരു കല്യാണം.

ഡോ.സൗമ്യ സരിനെതിരെ സൈബർ ആക്രമണം - കമൻ്റ് ബോക്സ് പൂട്ടി വയ്ക്കാനുദ്ദേശമില്ലെന്ന് സൗമ്യയും

രാഹുൽ മാങ്കൂട്ടത്തിന് പാലക്കാട് സീറ്റ് നല്കിയ രീതിക്കെതിരെ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്നും എൽ ഡി എഫിലെത്തിയ ഡോ. പി സരിൻ്റെ ഭാര്യയാണ് ഡോ. സൗമ്യാ സരിൻ. വർഷങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ഡോക്ടറാണ് സൗമ്യ. ഡോ.സൗമ്യ സരിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:- ഞങ്ങൾ ഡോക്ടർമാർ ഈ കോട്ട് ഇടുന്നത് ഒരു സംരക്ഷണത്തിനാണ്. അതായത് പുറത്തു നിന്നുള്ള അണുക്കൾ നമ്മുടെ ശരീരത്തിലേക്ക് കയറുന്നത് തടയാനുള്ള ഒരു കവചം! ഇങ്ങനെ ഒരു കവചം ഞാനും എനിക്ക് ചുറ്റും തീർത്തിട്ടുണ്ട്. പുറത്തു നിന്നുള്ള പുച്ഛവും പരിഹാസവും കുത്തുവാക്കുകളും തെറിവിളികളും ഒന്നും ഉള്ളിലേക്ക് കയറാതിരിക്കാൻ 😊. അങ്ങിനെ ഒരു കവചം കുറെ കാലം കൊണ്ട് മനഃപൂർവം തന്നെ ഉണ്ടാക്കി എടുത്തതാണ്. പ്രത്യേകിച്ച് രണ്ടു കാരണങ്ങൾ കൊണ്ട്. 1. ഞാൻ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി ഇടപെടുന്ന ഒരാൾ ആണ്. പല വിഷയങ്ങളും സംസാരിക്കാനുണ്ട്. അതിൽ ഇപ്പോൾ വേണമെങ്കിലും ഒരു വിവാദം ഉയർന്നു വരാം. വന്നിട്ടുണ്ട് പലതവണ. അതുകൊണ്ട് തന്നെ ഈ പ്ലാറ്റഫോമിൽ നില്കുന്നിടത്തോളം നല്ലൊരു തൊലിക്കട്ടി ആവശ്യമാണ് എന്ന ബോധ്യം കാലക്രമേണ വന്നു ചേർന്നതാണ്. 2. എന്റെ പാർട്ണർ അദ്ദേഹത്തിന്റെ വഴിയായി തിരഞ്ഞെടുത്തത് രാഷ്ട്രീയമാണ്. അവിടെയും എന്തും എപ്പോഴും സംഭവിക്കാം. അതെന്റെ കയ്യിൽ അല്ല. അങ്ങിനെ സംഭവിക്കുമ്പോൾ ഭാര്യ എന്ന നിലയിൽ എനിക്ക് നേരെയും ആക്രമണം ഉണ്ടാകും. സ്വാഭാവികം. ഇനി ഇപ്പോൾ തെറി വിളിക്കുന്നവരോടാണ്. ഞാൻ ഇവിടെ തന്നെയുണ്ട്. കമെന്റ് ബോക്സ്‌ ഓഫ്‌ ചെയ്യാൻ പലരും ഉപദേശിച്ചു. ഒരിക്കലും ചെയ്യില്ല. നിങ്ങൾക്ക് എന്ത് വേണമെങ്കിലും പറയാം.
പക്ഷെ എനിക്ക് എന്റേതായ ബോധ്യങ്ങൾ ഉണ്ട്. അത് എന്റെ ഭർത്താവ് എവിടെ നില്കുന്നു എന്ത് ചെയ്യുന്നു എന്ന് നോക്കിയല്ല. കാരണം ഞങ്ങൾ രണ്ടു വ്യത്യസ്ത വ്യക്തികൾ ആണ്. കാഴ്ചപ്പാടുകളും നിലപാടുകളും ആഗ്രഹങ്ങളും ഒക്കെ വ്യത്യസ്തമായ രണ്ടു പേർ. ഞങ്ങളെ ഒരുമിച്ചു നിർത്തുന്നത് വ്യക്തിപരമായി ഞങ്ങൾക്കിടയിലുള്ള മറ്റു പലതുമാണ്. അത് ഞങ്ങളുടെ വീടിന്റെ വാതിലിന്റെ ഇപ്പുറത്താണ്. അല്ലാതെ അപ്പുറത്തുള്ള രാഷ്ട്രീയമോ നിലപാടുകളോ ഒന്നുമല്ല. പക്ഷെ സ്ത്രീകളെ വെറും ഭാര്യമാർ മാത്രമായി കാണുന്ന ബഹുഭൂരിപക്ഷത്തിന് അത് മനസ്സിലാവില്ല എന്നും എനിക്കറിയാം. അവരുടെ മേൽ ഭർത്താക്കന്മാരുടെ ലേബൽ പതിപ്പിക്കപ്പെടുന്നതും സ്വാഭാവികം. ഞാൻ നിങ്ങളോട് എപ്പോഴാണ് രാഷ്ട്രീയം പറഞ്ഞത്? എന്റെ രാഷ്ട്രീയ നിലപാടുകൾ എന്താണെന്നു എപ്പോഴെങ്കിലും ഞാൻ ചർച്ച ചെയ്തിട്ടുണ്ടോ? ഇല്ലാ. കാരണം എന്റെ വഴി രാഷ്ട്രീയമല്ല. ഞാൻ സമൂഹത്തിൽ എന്റെ റോൾ എന്താണെന്നു കൃത്യമായി മനസ്സിലാക്കി അത് ചെയ്തു മുന്നോട്ട് പോകുന്ന ഒരാൾ ആണ്. വ്യക്തിപരമായി എനിക്കും മകൾക്കും എതിരെ അധിക്ഷേപങ്ങൾ വന്നപ്പോൾ പ്രതികരിച്ചിട്ടുണ്ട്. അപ്പോഴും ഞാൻ വ്യക്തമായി പറഞ്ഞത് ഒന്ന് മാത്രം. എന്റെ ആത്മാഭിമാനവും നിലപാടുകളും സംരക്ഷിക്കാനുള്ള ആർജവം എനിക്ക് തനിച്ചുണ്ട്. എനിക്ക് ഒരു കൊടിയുടെയും സൈബർ പോരാളികളുടെയും സഹായം വേണ്ട. ഒരു കാലത്ത് എന്നേ സപ്പോർട്ട് ചെയ്ത് സംസാരിച്ചിരുന്നവർ ഇന്ന് എതിർപക്ഷത് നിന്നും ചീത്ത വിളിക്കുന്നു. തിരിച്ചും. ഇതൊക്കെ ഞാൻ ആ സ്പിരിറ്റിൽ മാത്രമേ കാണുന്നുള്ളൂ. കാരണം നിങ്ങൾ ആരും എന്നേ ' സൗമ്യ ' ആയി കണ്ടു ഞാൻ എന്താണെന്നു മനസ്സിലാക്കി സ്നേഹിച്ചവരല്ല. അതുകൊണ്ട് തന്നെ അതിനൊക്കെ അത്ര ആയുസ്സ് മാത്രമേ ഉണ്ടാകൂ എന്ന തിരിച്ചറിവ് എനിക്കുണ്ട്. അതുകൊണ്ട് തന്നെ തന്ന സ്നേഹത്തിലും ഇപ്പോഴത്തെ വെറുപ്പിലും ഒന്നും ഞാൻ പതറില്ല.
ഈ സോഷ്യൽ മീഡിയ ലോകത്തിനപ്പുറം ഒരു കൊടിയുടെ നിറവും നോക്കാതെ എന്നെ ചേർത്ത് പിടിക്കാൻ ഒരു പിടി ആളുകൾ എനിക്കുണ്ട്. എന്‍റെ സുഹൃത്തുക്കൾ! അവരിൽ ഇടതും വലതും മുന്നും പിന്നും ഒക്കെ നിൽക്കുന്നവർ ഉണ്ട്. അവർക്ക് എന്നെ അറിയാം. അത് മാത്രം മതി ഇപ്പോൾ എനിക്ക്! എപ്പോഴും! ഞാൻ, ഡോ. സൗമ്യ സരിൻ, ഈ പേര് ഈ സമൂഹത്തിൽ കുറച്ചു പേർക്കെങ്കിലും അറിയുമെങ്കിൽ അതിനു പുറകിൽ എന്റെ വിയർപ്പാണ്. എന്റെ അധ്വാനമാണ്. എന്റെ മേൽവിലാസം ഞാൻ ഉണ്ടാക്കിയതാണ്. ഒരു ഡോക്ടർ എന്ന നിലയിൽ എന്നാൽ കഴിയുന്ന വിധം ആളുകളിലേക്ക് ഇറങ്ങി ചെല്ലാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഈ പേജു പോലും അതിനു വേണ്ടി മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ഇന്ന് കുഞ്ഞു കുട്ടികളുടെ സൗജന്യ ഹൃദയ ശാസ്ത്രക്രിയയെ കുറിച്ച് ഇട്ട പോസ്റ്റിന്റെ താഴെ വന്നു പോലും വെറുപ്പ് വിളമ്പുന്ന ആളുകൾക്ക് ഞാൻ പറയുന്നത് എത്ര മനസ്സിലാവും എന്നെനിക്കറിയില്ല. എങ്കിലും പറയുകയാണ്. എന്റെ മേലുള്ള ഈ വെള്ള കോട്ട്, അത് അധ്വാനത്തിന്റെ വെളുപ്പാണ്. അതിൽ ചെളി പറ്റിക്കാൻ ഉള്ള കെൽപ് തത്കാലം എന്റെ കമ്മെന്റ് ബോക്സിനില്ല!

താങ്ങായി ലുലു ​ഗ്രൂപ്പ്, ജപ്തതി ചെയ്‌ത വീട് സന്ധ്യയ്ക്കും മക്കൾക്കും തിരികെ ലഭിച്ചു; ഒപ്പം 10 ലക്ഷം രൂപ സ്ഥിര നിക്ഷേപവും

എറണാകുളം പറവൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തതി ചെയ്‌ത വീട് സന്ധ്യയ്ക്കും മക്കൾക്കും തിരികെ ലഭിച്ചു. വീടിൻ്റെ താക്കോൽ സന്ധ്യയ്ക്ക് കൈമാറി. ലുലു ഗ്രൂപ്പാണ് മണപ്പുറം ഫിനാൻസിന് പണം കൈമാറിയത്. ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ സ്വരാജാണ് താക്കോൽ സന്ധ്യയ്ക്ക് കൈമാറിയത്. ഒപ്പം 10 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി സന്ധ്യയുടെയും മക്കളുടെയും പേരിൽ നൽകും ഇവരുടെ കടബാധ്യതകൾ മുഴുവൻ ഏറ്റെടുക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചിരുന്നു. സന്ധ്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്താണ് വീട് ജപ്തി ചെയ്തത്. വീടിനകത്തുണ്ടായ സാധനങ്ങൾ പോലും എടുക്കാൻ സാധിച്ചില്ല. വീട്ടിൽ കയറാതെ പച്ചവെള്ളം പോലും കുടിക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു സന്ധ്യ. പിന്നാലെയാണ് ലുലുഗ്രൂപ്പ് വായ്‌പ് ഏറ്റെടുക്കുകയും രാത്രി തന്നെ കുടുംബത്തിന് വീട്ടിൽ തിരികെ പ്രവേശിക്കാൻ അവസരം ഒരുക്കുകയും ചെയ്‌തത്.
2019ലാണ് സന്ധ്യ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്ന് നാല് ലക്ഷം രൂപ വായ്‌പയെടുത്തത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിൻ്റെ നിർമ്മാണം പൂർത്തീകരിക്കാനായിട്ടായിരുന്നു പണം വായ്‌പയെടുത്തത്. രണ്ട് വർഷം മുൻപ് ഭർത്താവ് സന്ധ്യയെയും മക്കളെയും ഉപേക്ഷിച്ച് പോയിരുന്നു. വീട് ഇയാളുടെ പേരിലായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സന്ധ്യ. 9000 രൂപയായിരുന്നു സന്ധ്യയുടെ ശമ്പളം. ഈ വരുമാനം കൊണ്ട് വായ്‌പ തിരിച്ചടവ് സാധ്യമാകാതെ വന്നതോടെയാണ് വായ്‌പാ തിരിച്ചടവ് മുടങ്ങിയത്. വീട് സന്ധ്യയുടെ പേരിലേക്ക് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.